കേജരിവാള്‍ മാപ്പ് പറഞ്ഞു; ആംആദ്മി പഞ്ചാബ് അധ്യക്ഷന്‍ രാജിവച്ചു

bagavanth

അമൃത്‌സര്‍: ആംആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് അധ്യക്ഷന്‍ ഭഗവന്ത് മാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീദിയക്ക് മയക്കുമരുന്ന് വ്യാപാരവുമായി ബന്ധമുണ്ടെന്ന പരാമര്‍ശത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മാപ്പ് പറഞ്ഞതില്‍ പ്രതിഷേധിച്ചാണ് രാജി.

മജീദിയ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ മാപ്പ് അപേക്ഷിച്ച് കേജരിവാള്‍ കത്ത് നല്‍കിയിരുന്നു. മയക്കു മരുന്നു കടത്തുമായി ബന്ധപ്പെട്ട് മജീതിയക്കെതിരെ കേജരിവാള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍, മജീദിയ്‌ക്കെതിരായ ആരോപണം തെറ്റാണെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് എല്ലാം പിന്‍വലിച്ചു മാപ്പു പറയുന്നുവെന്നും ഇതുമൂലം അദ്ദേഹത്തിന് ഉണ്ടായ നാണക്കേടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കേജരിവാള്‍ കോടതിയില്‍ ഹാജരാക്കിയ കത്തില്‍ പറയുന്നു.

2016 മേയ് 20-ന് ആണ് കേജരിവാളിനും എഎപി നേതാവും എംപിയുമായ സഞ്ജയ് സിംഗ് എന്നിവര്‍ക്കെതിരെ മജീദിയ മാനനഷ്ട കേസ് നല്‍കിയത്.

Top