വീട്ടുജോലിക്ക് ടെക്കി ദമ്പതികളുടെ വീട്ടില്‍ നിര്‍ത്തിയിരുന്ന പത്തുവയസുകാരിയെ രക്ഷപ്പെടുത്തി

ഹൈദാബാദ്: ഹൈദരാബാദില്‍ ടെക്കി ദമ്പതികളുടെ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയിരുന്ന പത്തുവയസുകാരിയെ രക്ഷപ്പെടുത്തി.

ദമ്പതികളുടെ കുട്ടികളെ പരിചരിക്കുന്നതിനായി മഹാരാഷ്ട്രയില്‍ നിന്നു 10,000 രൂപയ്ക്കു വാങ്ങിയെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്നാണു നടപടി.

കുട്ടി ടെക്കി ദമ്പതികളുടെ ഹൈദരാബാദിലെ വീടിന്റെ ബാല്‍ക്കെണിയില്‍നിന്ന് വഴിയാത്രക്കാരനോട് സംസാരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.

തന്നെ ജോലിക്കായാണ് വീട്ടില്‍ കൊണ്ടുവന്നതെന്നും തന്നെ അടിക്കാറുണ്ടെന്നും ഭക്ഷണം നല്‍കാറില്ലെന്നും കുട്ടി വഴിയാത്രക്കാരനോടു ഹിന്ദിയില്‍ പറഞ്ഞു. ഇതിനുശേഷം ദമ്പതികള്‍ കുട്ടിയെ വീട്ടില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.

എന്നാല്‍ ജോലിക്കായല്ല, മറിച്ച് ചികിത്സ നല്‍കുന്നതിനുവേണ്ടിയാണ് കുട്ടിയെ ഹൈദരാബാദിലെ വീട്ടിലേക്കു കൊണ്ടുവന്നതെന്ന് ടെക്കി ദമ്പതികളായ സംഗീതയുടെയും രഘുറാമിന്റെയും അവകാശവാദം.

നാലു ദിവസത്തിനുള്ളില്‍ കുട്ടിയെ കൊണ്ടുപോകാന്‍ കുട്ടിയുടെ രക്ഷിതാവ് എത്തുമെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു.

Top