സഹോദരിയുടെ സുരക്ഷ ഉറപ്പാക്കാതെയാണ് ജയലളിത പോയത്: ശശികലയുടെ സഹോദരന്‍

jayalalitha

ചെന്നൈ: അന്തരിച്ച തമിഴനാട് മുന്‍ മുഖ്യമന്തി ജയലളിതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശശികലയുടെ സഹോദരന്‍ വി. ദിവാകരന്‍.

തന്റെ സഹോദരിയുടെ സുരക്ഷ ഉറപ്പാക്കാതെയാണ് ജയലളിത പോയതെന്നാണ് ദിവാകരന്റെ ആരോപണം.

ജയിലില്‍ കഴിയുന്ന ശശികലയുടെ കുടുംബാംഗങ്ങളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് ആരോപണവുമായി ദിവാകരന്‍ രംഗത്തെത്തിയിരിക്കുന്നത്.

ജയലളിതയുടെ എല്ലാ കാര്യത്തിനും ഒപ്പം നിന്നത് എന്റെ സഹോദരിയാണ്. അങ്ങനെയുള്ള സഹോദരിക്ക് യാതൊരുവിധ സുരക്ഷയും ഒരുക്കാതെയാണ് അവര്‍ യാത്രയായതെന്ന് ദിവാകരന്‍ പറഞ്ഞു.

ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇത് സംബന്ധിച്ച ആരോപണം അദ്ദേഹം ഉന്നയിച്ചത്.

താനും പോയസ് ഗാര്‍ഡനും തമ്മില്‍ ദീര്‍ഘ നാളായി യാതൊരുവിധ ബന്ധവുമില്ല. അതുകൊണ്ട് തന്നെ അവിടെ നിന്നും ഐ.ടി വകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത പെന്‍ഡ്രൈവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ക്കും ഇതൊരു പാഠമായിരിക്കമണമെന്നും റെയ്ഡിനെ കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ദിവാകരന്‍ മറുപടി നല്‍കി.

Top