Bengal woman loses baby after assault by BJP leader, accused arrested

rapes

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഗര്‍ഭിണിയായ സ്ത്രീയ്ക്ക് നേരെയുണ്ടായ ബിജെപി നേതാവിന്റെ ക്രൂരത മര്‍ദനത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു.

ബംഗാളിലെ നാദിയ ജില്ലയില്‍ താന്‍തലയിലായിരുന്നു സംഭവം. ബിജെപി നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകളാണ് ആക്രമണം നടത്തിയത്.

പരീക്ഷയ്ക്കിടെ ഉച്ചഭാഷിണിയിലൂടെ ഭക്തിഗാനംവച്ചതില്‍ പരാതിപ്പെട്ടതാണ് ആക്രമണത്തിനു കാരണമായത്. കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയാതെവന്നതോടെയാണ് സ്ത്രീ പരാതിപ്പെട്ടത്.

എന്നാല്‍ ബിജെപി നേതാവ് പലാഷ് കുമാര്‍ ബിശ്വാസും ഇയാളുടെ ഗുണ്ടകളും ചേര്‍ന്ന് സ്ത്രീയെ ക്രൂരമായി മര്‍ദിച്ചു. തടസംപിടിക്കാനെത്തിയ സ്ത്രീയുടെ ബന്ധുവിനെയും ഇവര്‍ മര്‍ദിച്ചു. അക്രമികള്‍ മടങ്ങിയ ശേഷം നാട്ടുകാര്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു.

സംഭവത്തില്‍ പലാഷ് കുമാറും മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്.

Top