16-yr-old kills 9-yr-old, chops body into 6 parts, eats flesh, drinks blood

murder

ലുധിയാന: ഒമ്പത് വയസുകാരനെ കൊന്നു തിന്ന ‘നരഭോജി’യായ പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ലുധിയാനയിലെ ദുഗ്രിയിലുള്ള കൗമാക്കാരനെയാണ് പോലീസ് പിടികൂടിയത്. അയല്‍വാസിയായ ദീപു കുമാര്‍ എന്ന ബാലനെയാണ് ഈ കുട്ടി കൊന്ന് തിന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ദീപുവിനെ കാണാതാവുകയായിരുന്നു. പിറ്റേന്ന് ഇവര്‍ താമസിക്കുന്ന ദുഗ്രി ഏരിയയിലെ ആളൊഴിഞ്ഞ പ്രദേശത്ത് തലയറുത്ത നിലയില്‍ ദീപുവിന്റെ മൃതദേഹം കണ്ടെത്തി.ഇതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്ന് പൊലീസിന് വിവരങ്ങള്‍ ലഭിച്ചത്.

ദീപുവും പതിനാറുകാരനും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ഇതില്‍ നിന്ന് ലഭിച്ചതോടെ നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നാണ് ചോര മരവിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. തിങ്കളാഴ്ച ഉച്ചക്കായിരുന്നു ദീപുവിനെ പട്ടം പറത്താനായി പ്രതി വിളിച്ചുകൊണ്ടുപോയത്.

ഈ സമയത്ത് ഇവരുടെ മാതാപിതാക്കള്‍ ജോലിക്കായി പുറത്ത് പോയിരിക്കുകയായിരുന്നു. പട്ടം പറത്താനായി വിളിച്ചുവരുത്തിയ ഉടനെ ദീപുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ആറ് ഭാഗങ്ങായി മുറിക്കുകയും ചെയ്തു.

തുടര്‍ന്ന് കുട്ടിയുടെ മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാക്കിയുള്ള ശരീര ഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

കൂടാതെ ദീപുവിന്റെ ഹൃദയം പറിച്ചെടുത്ത് താന്‍ പഠിക്കുന്ന സ്‌കൂള്‍ പരിസരത്തേക്ക് വലിച്ചെറിഞ്ഞതായും പതിനാറുകാരന്‍ പൊലിസിന് മൊഴി നല്‍കി. തന്റെ സ്‌കൂളിനോടുള്ള വെറുപ്പായിരുന്നു ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും മെഴി പറയുന്നു.

ഇതുപ്രകാരം അന്വേഷണം നടത്തിയ പൊലീസ് സ്‌കൂളിലെ വാട്ടര്‍ടാങ്കിന് അടിയില്‍ നിന്ന് കൊല്ലപ്പെട്ട ദീപുവിന്റെ ഹൃദയം കണ്ടെത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ആയുധം വീട്ടിലെ ബാത്ത് റൂമിനുള്ളില്‍ ഒളിപ്പിച്ചുവെച്ചതും പൊലീസ് കണ്ടെത്തി. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഈ കുട്ടിയെ മാനസിക പരിശോധനയ്ക്ക് വിധേയനാക്കിയെന്നാണ് സൂചന.

പച്ചയിറച്ചി കഴിക്കാന്‍ തനിക്ക് പലപ്പോഴും ആഗ്രം തോന്നിയിട്ടുണ്ടെന്നും സ്വന്തം വിരല്‍ തന്നെ കടിച്ചു തിന്നാന്‍ ആഗ്രഹം തോന്നിയിട്ടുണ്ടെന്നും ഈ കുട്ടി പൊലീസിനോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മനുഷ്യ മാംസത്തോട് ആസക്തി തോന്നുന്നത് നരഭോജനത്തിന്റെ സൂചനയാണെന്നും പൊലീസുദ്യോഗസ്ഥര്‍ പറയുന്നു.

എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതി സംഭവത്തിന് ശേഷം രക്തം പുരണ്ട വസ്ത്രം ഒളിപ്പിച്ചതിന് ശേഷം സ്വാഭാവികമായി തന്നെയാണ് വീട്ടില്‍ പെരുമാറിയതെന്നും തന്റെ പിതാവിന് വേണ്ടി അന്ന് ഭക്ഷണം തയാറാക്കി നല്‍കിയിരുന്നതായും പൊലീസ് പറയുന്നു.

Top