mishel death chemical examination report out.

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ ബോട്ട് മാര്‍ഗം കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്നു പിതാവ് ഷാജി.

ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയിലാണ് ഷാജി ഇത്തരത്തിലൊരു സംശയമുന്നയിച്ചത്.

മിഷേലിനെ കാണാതായ ദിവസം കൊച്ചിക്കായലില്‍ വിദേശ വിനോദ സഞ്ചാരികളുമായി ഉല്ലാസക്കപ്പല്‍ എത്തിയിരുന്നു. ഇത്തരം കപ്പലിലേക്കു പെണ്‍കുട്ടികളെ ബോട്ടില്‍ എത്തിച്ചുകൊടുക്കുന്ന സംഘം കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയമാണു ഷാജി വര്‍ഗീസിന്റെ പുതിയ മൊഴിയിലുള്ളത്.

പരിചയമുള്ള ആരെങ്കിലും മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടില്‍ കയറ്റിയിട്ടുണ്ടാകാമെന്നും ഇതിനെ എതിര്‍ക്കുന്നതിനിടെ മിഷേലിനെ അപായപ്പെടുത്തിയിരിക്കാമെന്നുമാണ് പിതാവിന്റെ സംശയം. അതിനുശേഷം കായലില്‍ ഉപേക്ഷിച്ചതാകാമെന്നുമുള്ള സംശയമാണു ഷാജിക്ക്.

ചിലപ്പോള്‍ ബോധം കെടുത്തിയ ശേഷം മരിച്ചുവെന്നു കരുതി ഉപേക്ഷിച്ചതുമാകാം. ഹൈക്കോടതി ജംഗ്ഷനില്‍നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിലെ പെണ്‍കുട്ടി മിഷേല്‍ ആണെന്നു കരുതുന്നില്ലെന്നും ഷാജി ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

Top