ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യം കോണ്‍ഗ്രസ്സ് ഉപേക്ഷിച്ചു

ലക്‌നൗ : യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയേറ്റുവാങ്ങിയതിനു പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യമുപേക്ഷിച്ച് കോണ്‍ഗ്രസ്സ്.

യുപി തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബര്‍ അറിയിച്ചു. തിരഞ്ഞെടുപ്പുകള്‍ ഒറ്റയ്ക്കു നേരിടണമെന്നും സംസ്ഥാനത്തെ സംഘടനാ സംവിധാനം പുനഃരുജ്ജീവിപ്പിക്കണമെന്നും നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷമുള്ള വിലയിരുത്തലില്‍ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനോട് നിര്‍ദേശിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 ല്‍ 312 സീറ്റുകള്‍ ബിജെപി തൂത്തുവാരിയപ്പോള്‍ കോണ്‍ഗ്രസ്സ് – എസ്പി സഖ്യത്തിന് ലഭിച്ചത് 54 സീറ്റുകള്‍ മാത്രമാണ്. 105 സീറ്റുകളില്‍ മല്‍സരിച്ച കോണ്‍ഗ്രസ്സിനു ഏഴ് സീറ്റുകള്‍ മാത്രമാണ് നേടാനായത്.

Top